SignIn
Kerala Kaumudi Online
Thursday, 25 April 2024 3.03 AM IST

'അടുത്തമാസം മുതൽ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടെങ്കിൽ യൂണിയന് വോട്ട് തരണം'; തിരുവിതാംകൂർ ദേവസ്വംബോർഡ് റഫറണ്ടത്തിനിടെ വിവാദം

devaswom

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിൽ റഫറണ്ടത്തിനിടെ വിവാദം. ഇടത് സംഘടന റഫറണ്ടത്തിൽ വിജയിച്ചില്ലെങ്കിൽ 30 ശതമാനം ശമ്പളം വെട്ടിക്കുറയ്‌ക്കുമെന്ന് തിരുവിതാംകൂർ എംപ്ളോയീസ് കോൺഫെഡറേഷൻ നേതാവ് പ്രസംഗിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. അടുത്ത മാസം മുതൽ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്‌ക്കുമെന്നാണ് പറയുന്നതെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ അതുണ്ടാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടെന്നുമാണ് ഇടത് സംഘടന നേതാക്കൾ പറയുന്നത്.

ഇടത് സംഘടനാ അംഗങ്ങളാണ് ദേവസ്വത്തിൽ ഏ‌റ്റവും കൂടുതലുള‌ളത്. അതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. അതിനാൽ റഫറണ്ടത്തിൽ പരാജയപ്പെട്ടാൽ ആ സാമ്പത്തിക സഹായങ്ങളെല്ലാം നിൽക്കുകയും അങ്ങനെ വിഷമത്തിലാകുകയും ചെയ്യുമെന്ന് പറഞ്ഞാണ് ഇടത് സംഘടനകൾ വോട്ട് തേടിയത്. ഇടത് സംഘടന പരാജയപ്പെട്ടാൽ അംഗീകാരം കിട്ടിയവർ ശമ്പളം കാര്യം ചെയ്യട്ടെയെന്ന് പറഞ്ഞ് സർക്കാർ സാമ്പത്തിക സഹായം നിർത്തുമെന്നും പ്രചരിപ്പിക്കുന്നു.

നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ദേവസ്വംബോർഡ് 110 കോടി രൂപ സാമ്പത്തിക സഹായത്തിന് സർക്കാരിനോട് അപേക്ഷിച്ചിരുന്നു. മണ്ഡലകാല മുന്നൊരുക്കങ്ങൾക്ക് പോലും ബോർഡിന് പണമില്ലാത്ത അവസ്ഥയാണ്.ബജറ്റിൽ പ്രഖ്യാപിച്ച 100 കോടിയും ഗ്രാന്റായി 10 കോടിയുമാണ് സർക്കാരിനോട് ബോർഡ് സഹായം ചോദിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVANCORE, DEVASWOM, BOARD, REFERANDAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.