ന്യൂഡൽഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിലെ അബ്‌ദുൾ കലാം ദീപിൽ നിന്ന് ഇന്നലെ രാത്രി വിജയകരമായി വിക്ഷേപിച്ചു.
മൂന്ന് ഘട്ടങ്ങളിലായി ഖര ഇന്ധനം ഉപയോഗിക്കുന്നു
5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കും.
17 മീറ്റർ നീളം, ആണവായുധങ്ങളും വഹിക്കും.
പ്രധാന ലക്ഷ്യം ചൈന: ചൈനീസ് തലസ്ഥാനമായ ബീജിംഗിനും അപ്പുറമെത്തും.
റിംഗ് ലേസർ ഗൈറോസ്കോപ് വഴിയുള്ള കൃത്യമായ ദിശനിർണയം
റോഡ് മാർഗം എവിടെയും എത്തിക്കാൻ സൗകര്യം.
വിക്ഷേപണം മൊബൈൽ ലോഞ്ചറിൽ നിന്ന്.
ആലപ്പുഴ സ്വദേശി ടെസിതോമസിന്റെ നേതൃത്വത്തിലുള്ള ഡി.ആർ.ഡി.ഒ ശാസ്ത്രഞ്ജരാണ് മിസൈൽ വികസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |