തിരുവനന്തപുരം: പൊതുജനാരോഗ്യ ബിൽ, മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ബിൽ എന്നിവയുടെ അവതരണത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച തടസവാദങ്ങൾ സ്പീക്കർ തള്ളി.
കേരള പൊതുജനാരോഗ്യ ബില്ലിലെ വ്യവസ്ഥകൾ പലതും പഞ്ചായത്ത് രാജ് , മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായതിനാൽ പുതിയ നിയമ നിർമ്മാണം
നിയമവിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.. ബിൽ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധ്യമല്ലെന്നും, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഇത്തരമൊരു നിയമം അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി വീണാാ ജോർജ് വ്യക്തമാക്കി. അതോടെ, തടസവാദങ്ങൾ നിലനിൽക്കില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി.
കേരള മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ബില്ലിന്റെ അവതരണത്തിനെതിരായ തടസവാദങ്ങളും
അംഗീകരിച്ചില്ല. ഇതേ പേരിലുള്ള ബിൽ 1975 ൽ സഭ പാസാക്കുകയും, അനുമതി നൽകാതെ പ്രസിഡൻറ് തിരിച്ചയ്ക്കുകയും ചെയ്ത വിവരം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന അൻവർ സാദത്തിൻെറ അഭിപ്രായത്തോട് സ്പീക്കർ യോജിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |