കൊല്ലം: കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിൽ കൂട്ടത്തല്ല്. ബീച്ചിലെത്തിയ കുടുംബവും, കച്ചവടക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കിളിമാനൂരിൽ നിന്നെത്തിയ കുടുംബം ബീച്ചിൽ നിന്ന് കപ്പലണ്ടി വാങ്ങിയിരുന്നു.
മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമാണ് ബീച്ചിലെത്തിയത്. കപ്പലണ്ടിയ്ക്ക് എരിവുകുറഞ്ഞെന്ന് പറഞ്ഞ് കച്ചവടക്കാർക്ക് തിരികെ നൽകി. കൊവിഡ് കാലമായതിനാൽ തിരിച്ചെടുക്കില്ലെന്ന് കച്ചവടക്കാർ പറഞ്ഞതോടെയാണ് വാക്കുതർക്കമുണ്ടായത്. കപ്പലണ്ടി ഇവർ വലിച്ചെറിഞ്ഞതോടെ സമീപമുള്ള കച്ചവടക്കാരും തർക്കത്തിൽ ഇടപെടുകയായിരുന്നു.
തർക്കം സംഘർഷത്തിൽ കലാശിച്ചു. അടിപിടിയിൽ കിളിമാനൂർ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |