പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനൊപ്പം (ടി.എം.സി) നിൽക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബി.ജെ.പി തുടരുമെന്നും അടുത്ത ദശകങ്ങളിലൊന്നും ഇവിടെ നിന്നും എങ്ങോട്ടും പോകില്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം, ജനങ്ങൾ ബി.ജെ.പിയെ ഉടൻ തള്ളിക്കളയുമെന്ന് കരുതുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ഗോവയിൽ ഒരു യോഗത്തിൽ കിഷോർ സംസാരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രമാകാൻ പോകുന്നത് ബി.ജെ.പിയാണ്... അവർ ജയിച്ചാലും തോറ്റാലും സ്വാതന്ത്ര്യത്തിന് ശേഷം 40 വർഷത്തോളം കോൺഗ്രസ് നിലനിന്നിരുന്നത് പോലെ ബി.ജെ.പി എങ്ങും പോകുന്നില്ല എന്നും കിഷോർ വീഡിയോയിൽ പറയുന്നു. ജനങ്ങൾ രോഷാകുലരാകുന്നുവെന്നും അവർ മോദിയെ തള്ളിക്കളയും എന്ന കെണിയിൽ ഒരിക്കലും അകപ്പെടരുത്. ഒരുപക്ഷേ, അവർ മോദിയെ വലിച്ചെറിഞ്ഞേക്കാം, പക്ഷേ ബി.ജെ.പി എങ്ങും പോകുന്നില്ല. അവർ ഇവിടെ തുടരും. അടുത്ത ദശാബ്ദങ്ങളിൽ നിങ്ങൾ അതിനെതിരെ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം. ആളുകൾ അടുത്ത് തന്നെ, വൈകാതെ മോദിയെ വലിച്ചെറിയുമെന്ന് അദ്ദേഹം കരുതുന്നു. അത് നടക്കുന്നില്ല എന്നും കിഷോർ പറഞ്ഞു. നിങ്ങൾ മോദിയുടെ ശക്തി പരിശോധിക്കുകയും മനസിലാക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, അദ്ദേഹത്തെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Eventually, Prashant Kishor acknowledged that BJP will continue to be a force to reckon with in Indian politics for decades to come.
— Ajay Sehrawat (@IamAjaySehrawat) October 28, 2021
That's what @amitshai Ji declared way too earlier. pic.twitter.com/wqrqC3xzaZ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |