₹ആരോഗ്യ വകുപ്പ് ഒപ്പമുണ്ടെന്ന് മന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം: വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ, കരുതലോടെ ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്.
കുട്ടികളുടെ ശാരീരിക, മാനസികാരോഗ്യം അദ്ധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തണം.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാം. അദ്ധ്യാപകർ കൊവിഡ് പ്രതിരോധത്തിൻെറ ബാലപാഠങ്ങൾ വിദ്യാർത്ഥികളെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തണം. വിദ്യാർത്ഥികളിലൂടെ അത്രയും അവബോധം കുടുംബത്തിലേക്ക് എത്തിക്കാനാകും. . മാർഗനിർദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവർത്തിച്ചാൽ കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കാനാകും.
ഇത് മറക്കരുത്
₹ ബയോബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ
₹ഓരോ ബബിളിലുള്ളവർ അതത് ദിവസം സ്‌കൂളിൽ
₹പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും കൊവിഡ്
₹സമ്പർക്ക പട്ടികയിലുള്ളവരും പോകരുത്.
₹വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.
₹യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
₹കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കരുത്.
₹ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം
.₹ടോയ് ലറ്റിൽ പോയ ശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.
₹പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി
₹രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം.
₹വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.
₹വീട്ടിലെത്തിയാലുടൻ കുളിച്ച് വൃത്തിയാവുക
ശ്രദ്ധിക്കാൻ
₹.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാേ കൂട്ടം കൂടുകയോ ചെയ്യരുത് ₹.ആഹാര സാധനങ്ങളോ, വാട്ടർ ബോട്ടിലോ, പേനയോ കൈമാറരുത് ₹സ്കൂളിലും ബസിലും അകലം പാലിച്ചിരിക്കണം ₹.സ്കൂൾ മുറ്റത്തിറങ്ങി നടക്കുകയാേ,കളിക്കുകയോ ചെയ്യരുത് ₹ക്ളാസിലും മാസ്ക് ധരിക്കണം, മാസ്ക്കിൽ തൊടരുത് ₹ കൈകൾ സാനിറ്റൈസർ കൊണ്ട് വൃത്തിയാക്കണം ₹പുറത്ത് നിന്നുള്ള ആഹാരങ്ങൾ വാങ്ങി കഴിക്കരുത് ₹ആവശ്യത്തിനുള്ള പുസ്തകങ്ങൾ മാത്രം ബാഗിൽ കരുതുക ₹ മാസ്കുകൾ പരസ്പരം കൈമാറുകയോ വച്ച് നോക്കുകയാ ചെയ്യരുത് ₹ കുടി വെള്ളം വീട്ടിൽ നിന്ന് കൊണ്ടു പോവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |