വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ നിയമം അടിച്ചേൽപ്പിക്കുന്നുവെന്നാരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ കേസ്. അലാസ്‌ക, അർക്കാൻസാസ്, ലോവ, മിസൗറി, മോണ്ടാന, നബ്രാസ്‌ക, ന്യൂ ഹാംഷെയർ, നോർത്ത് ഡാക്കോട്ട, സൗത്ത് ഡാക്കോട്ട, വോമിംഗ് എന്നീ സംസ്ഥാനങ്ങളുടെ അറ്റോർണി ജനറൽമാരാണ് സംയുക്തമായി കേസ് നൽകിയിരിക്കുന്നത്. മൂന്ന് കോടതികളിലായിട്ടാണ് ഇവർ കേസ് നൽകിയിരിക്കുന്നത്.
എല്ലാ സർക്കാർ ജീവനക്കാരും വാക്സിനെടുത്തിരിക്കണമെന്ന നിയമത്തിനെതിരെയാണ് സംസ്ഥാനങ്ങൾ രംഗത്ത് വന്നത്. അമേരിക്കൻ ഫെഡറൽ നിയമത്തിന്റെ ലംഘനമാണ് ബൈഡൻ നിർബന്ധ ബുദ്ധിയാൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
നിലവിലെ ജോലി സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ താളം തെറ്റിക്കാൻ മാത്രമേ ഇത്തരം കേന്ദ്രനിയമങ്ങൾ കൊണ്ട് സാധിക്കൂ. ഇത് തികച്ചും ഭരണഘടനാ ലംഘനമാണ്. ഈ വിഷയത്തിൽ അതാത് ഭരണകൂടങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നല്കണം. അത് സംസ്ഥാന സർക്കാറുകൾ തീരുമാനിക്കുന്നതാണ് നല്ലതെന്നും ഭരണകർത്താക്കൾ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |