SignIn
Kerala Kaumudi Online
Thursday, 25 April 2024 12.44 PM IST

ഭാഷാദിനത്തിന്റെ ഉപജ്ഞാതാവ് തൃപ്തനല്ല !

sankaran

കൊച്ചി: കേരളപ്പിറവിദിനമായ നവംബർ ഒന്ന് ഭാഷാദിനമായി ആചരിക്കാൻ കാരണക്കാരനായ കവിയും പ്രഭാഷകനുമായ പി.ഐ. ശങ്കരനാരായണൻ ഇന്നും പോരാട്ടത്തിലാണ്. മലയാളഭാഷയെ നിലനിറുത്തുന്നതിന് ആത്മാർത്ഥശ്രമം അധികൃതർ കാണിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

കണ്ണൂർകാരനായ പി.ഐ. ശങ്കരനാരായണന് മലയാളം ജീവവായു തന്നെയാണ്. ചെറുപ്പത്തിൽ തുടങ്ങിയതാണ് ഭാഷാപഠനവും എഴുത്തും. ജോലിയുമായി കൊച്ചിയിൽ എത്തിയപ്പോൾ സമസ്തകേരള സാഹിത്യ പരിഷത്തിൽ അംഗമായി. 1988 ൽ പരിഷത്തിന്റെ നിർവാഹക സമിതി അംഗമായിരിക്കെ മലയാളഭാഷാദിനം ആചരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിഷത്ത് അക്കാര്യം അംഗീകരിച്ചു. പ്രസിഡന്റായിരുന്ന സി.പി. ശ്രീധരൻ ഇക്കാര്യം അറിയിച്ച് പത്രങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും കത്തുമയച്ചു. മലയാളവാരാചരണം എന്ന ആശയവും ശങ്കരനാരായണൻ അവതരിപ്പിച്ചു. കേരളപ്പിറവി മുതൽ പരിഷത്ത് ഭാഷാവാരാചരണം ആരംഭിച്ചു. 1990 സർക്കാർ തന്നെ കേരളപ്പിറവി മലയാള ഭാഷാദിനമായി പ്രഖ്യാപിച്ചു.

"മലയാളഭാഷ അവഗണിക്കപ്പെടുകയും വികലമായി ഉപയോഗിക്കുകയും ചെയ്യുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഭാഷാദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടത്. മധുലയതാളം മലയാളം എന്നാരംഭിക്കുന്ന കവിത എഴുതി വിവിധ സ്ഥലങ്ങളിൽ ഞാൻ പാടുകയും ചെയ്തു." ശങ്കരനാരായണൻ പറഞ്ഞു.

ഭാഷാപ്രചാരണത്തിന് വേണ്ടി നിരവധി ശ്രമങ്ങൾ അദ്ദേഹം നടത്തി. കവിതകൾ, ലേഖനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ അവതരിപ്പിച്ചു. 1992 ൽ അക്ഷരപ്പാട്ടുകൾ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.

1998 ൽ ഒൗദ്യോഗികജീവിതം അവസാനിപ്പിച്ചശേഷം പൂർണസമയവും എഴുത്തിനും പ്രഭാഷണങ്ങൾക്കും മാറ്റിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. 76-ാം വയസിനിടെ 118 പുസ്തകങ്ങൾ രചിച്ചു. കവിതയും ലേഖനവും പ്രഭാഷണവും അവയിൽ ഉൾപ്പെടുന്നു.

 "മലയാളത്തിന് ലഭിക്കുന്ന അംഗീകാരത്തിൽ ഇപ്പോഴും തൃപ്തനല്ല. ഭാഷയും മനുഷ്യനും ദേശവും ഇനിയും നന്നാകാനുണ്ട്. ഭാഷയുടെ അഭിവൃദ്ധിക്ക് സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല."

പി.ഐ. ശങ്കരനാരായണൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PI SANKARANARAYANAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.