തിരുവന
ന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് റസ്റ്റ് ഹൗസിൽ മന്ത്രി പി എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളുണ്ട്. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങൾക്ക് മുറികൾ ലഭ്യമാക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് താമസസൗകര്യം ലഭ്യമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
റൂമുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളാവും നവീകരിക്കുക. മുറികളുടെ നവീകരണം, ആധുനികവത്കരണം, ഫർണിച്ചർ, ഫർണിഷിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയ്ക്കൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. സി.സി ടി.വി സംവിധാനം ഏർപ്പെടുത്തി കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇതിനായി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകൾ കൂടുതൽ ജനസൗഹൃദമാക്കും. റസ്റ്റ് ഹൗസുകളുടെ വെടിപ്പ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഉത്തരവാദികളായ ജീവനക്കാർക്ക് നടപടി നേരിടേണ്ടിവരും. ഇന്നലെ തിരുവനന്തപുരം റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയശേഷം മന്ത്രി മുഹമ്മദ് റിയാസാണ് വാർത്താലേഖകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബർ ഒന്നിന് റസ്റ്റ് ഹൗസുകളിൽ പൂർണമായി ഓൺലൈൻ റിസർവേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസിലെ സാഹചര്യത്തിൽ മന്ത്റി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ഉത്തരവ് പ്രാവർത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മന്ത്റി ബിൽഡിംഗ് ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |