ഓച്ചിറ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ വീട് തീയിട്ട യുവാവ് പിടിയിൽ. കല്ലുത്താഴം വാഴയ്ക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ നിന്ന് ക്ലാപ്പന വില്ലേജിൽ വരവിള നെടുംകാട്ടുതറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിജുവാണ് (36) പൊലീസ് പിടിയിലായത്. ഇയാളുടെ ഭാര്യ അമ്പിളിയുടെ വരവിള ഷാപ്പ് മുക്കിന് സമീപമുള്ള കുടുംബവീടാണ് തീയിട്ട് നശിപ്പിച്ചത്. ഇയാൾ നിരന്തരം ഭാര്യയുടെ മാതാപിതാക്കളോട് വീടിന്റെ ഷെയർ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസവും ഷെയർ ആവശ്യപ്പെട്ട് വീട്ടിലെത്തി വഴക്കിട്ടു. ഷെയർ ഉടൻ നൽകാൻ സാദ്ധ്യമല്ലെന്ന് ഭാര്യാമാതാവ് അറിയിച്ച വിരോധത്തിൽ ഇയാൾ പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. ഉദ്ദേശം 50000 രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. ഭാര്യാ മാതാവ് നൽകിയ പരാതിയിൽ ഇയാളെ പൊലീസ് സ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എൽ. നിയാസ്,
എ.എസ്.ഐ സന്തോഷ്, സി.പി.ഒ കനീഷ്., രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |