കരുനാഗപ്പള്ളി: യുവാക്കളെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച ശേഷം കായംകുളത്ത് ഉപേക്ഷിച്ച കേസിലെ രണ്ട് പേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി ദേവികുളങ്ങര ഗോവിന്ദമുട്ടം തറയിൽ വീട്ടിൽ രാഹുൽ (23), ഗോവിന്ദമുട്ടം പുതുവീട്ടിൽ തെക്കതിൽ ആർ.രാഹുൽ (21) എന്നിവരെയാണ് കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് രാത്രി 12 മണിയോടെ കരോട്ട് ജംഗ്ഷന് സമീപം വെച്ചാണ് കൊട്ടുകാട് സ്വദേശികളായ അജ്മൽ, ഷാൻ എന്നിവരെ സംഘം തട്ടിക്കൊണ്ട് പോയത്. കായംകുളം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ആംബുലൻസ് വാഹനം ഓടിക്കുന്ന പ്രതികൾ മദ്യലഹരിയിൽ കരുനാഗപ്പള്ളിയിൽ വെച്ച് ചവറ സ്വദേശികളുമായി തർക്കമുണ്ടായി. തുടർന്നുണ്ടായ വഴക്കിനെ തുടർന്നാണ് തട്ടികൊണ്ട് പോകൽ നടന്നത്. . എസ് .ഐമാരായ അലോഷ്യസ്, അലക്സാണ്ടർ, ജയശങ്കർ, സി. പി. ഒ ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |