കോട്ടയം: സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. മടുപ്പിക്കുന്ന ഓൺലൈൻ ക്ലാസുകളോട് വിടപറഞ്ഞ് വീണ്ടും ക്ലാസുകളിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു അദ്ധ്യാപകരും .
കുട്ടികളെ വരവേൽക്കാൻ വിവിധ പരിപാടികൾ സ്‌കൂളുകളിൽ ഒരുക്കിയിരുന്നു. പ്രധാന കവാടവും സ്‌കൂൾ അങ്കണവും വർണകടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ചില സ്‌കൂളുകളിൽ കുട്ടികളെ വരവേറ്റത്. കേരളപ്പിറവി ദിനമായതിനാൽ കേരളീയ വസ്ത്രം ധരിച്ചാണ് പല അദ്ധ്യാപകരും എത്തിയത്. കവാടത്തിൽ തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കുശേഷം സാനിറ്റൈസൈർ നൽകിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. മാസങ്ങൾക്കുശേഷം കൂട്ടുകാരെ നേരിട്ടു കാണാനായതിന്റെ സന്തോഷം കുട്ടികളിൽ പ്രകടമായിരുന്നു.ഇന്നലെ കൊവിഡ് മുൻ കരുതലുകളെക്കുറിച്ചായിരുന്നു പ്രധാനമായും ക്ളാസ്.
ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസ് പിരിഞ്ഞു. 15 പേരുള്ള ചെറുബാച്ചുകളാക്കി തിരിച്ച് ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് പഠനം. പുതിയ സാഹചര്യത്തോട് കുട്ടികളും ഇണങ്ങിയെന്ന് അദ്ധ്യാപകർ പറഞ്ഞു. ജില്ലാതല പ്രവേശനോത്സവം കാണക്കാരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |