ന്യൂഡൽഹി: ചെറിയ ക്ളാസുകളിലും കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ ഡൽഹിയിൽ സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50ശതമാനം കുട്ടികളുമായാണ് ഇന്നലെ മുതൽ ഓഫ്‌ലൈൻ ക്ളാസുകൾ തുടങ്ങിയത്. 9 ക്ളാസ് മുതൽ പ്ളസ് ടുവരെ ക്ളാസുകളിൽ സെപ്തംബർ ഒന്നുമുതൽ ഓഫ്‌ലൈൻ ക്ളാസുകൾ തുടങ്ങിയിരുന്നു. എല്ലാ ക്ളാസുകളിലും ഒാൺലൈൻ ക്ളാസ് തുടരും.
രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ വരുന്ന കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കൂ. ഇന്നലെ മുതൽ എല്ലാ ക്ളാസുകളിലും ഓഫ്‌ലൈൻ ക്ളാസ് തുടങ്ങാൻ അനുമതി നൽകിയെങ്കിലും ചില സ്കൂളുകൾ ദീപാവലിക്ക് ശേഷമെ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങൂ. ക്ളാസ് മുറികളിൽ കുട്ടികൾ ഇടപഴകുന്നത് ഒഴിവാക്കണമെന്ന് സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഡൽഹിയിൽ സിനിമാ തിയറ്ററുകളിൽ ഇന്നലെ മുതൽ പൂർണ തോതിൽ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങി. വിവാഹം അടക്കം ചടങ്ങുകളിൽ പങ്കെടുക്കാവുന്നരുടെ എണ്ണം 100ൽ നിന്ന് 200ആയി വർദ്ധിപ്പിച്ചു. ഡൽഹി മെട്രോ അടക്കം പൊതുഗതാഗത വാഹനങ്ങളിൽ എല്ലാ സീറ്റുകളിലും യാത്ര അനുവദിച്ചിട്ടുണ്ട്. അതേസമയം ബാറുകളിൽ പകുതി ആളുകളെ മാത്രമെ പ്രവേശിപ്പിക്കാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |