കൊച്ചി: നിന്നു തിരിയാൻ ഇടമില്ലാത്ത വീട്ടുമുറ്റങ്ങളിൽ കാഴ്ചയ്ക്കുവേണ്ടി മാത്രമുള്ള പുല്ലും മറ്റു ചെടികളും നട്ടുവളത്തുന്ന നഗരവാസികൾക്ക് ഇപ്പോൾ പ്രിയം പള്ളുരുത്തി സ്വദേശി ഷിബു ഭരതൻ വച്ചുപിടിപ്പിക്കുന്ന ചെറുഫലവൃക്ഷ തോട്ടങ്ങളോടാണ്.
വീടിനെ വനമാളികപോലെ മനോഹരമാക്കിയ ഷിബുവിനെ തേടി നഗരവാസികൾ എത്തുകയാണ്.
സ്വന്തമായുള്ള രണ്ടര സെന്റിലെ വീടിന്റെ മുറ്റത്ത് ഷിബു വച്ചുപിടിപ്പിച്ചത് എഴുപതിലേറെ ചെറുഫലവൃക്ഷങ്ങൾ.
450 ചതുരശ്ര അടി ഇരുനില വീടിനു ചുറ്റുമുള്ള സ്വദേശിയും വിദേശിയുമായ ചെറുവൃക്ഷങ്ങളുടെ വലിയൊരു ലോകത്താണ് ഷിബുവും ഭാര്യ രാജിയും മക്കളായ
ഋതുരാജും പാർവതിയും കഴിയുന്നത്. ചവിട്ടുപടിയിൽ വരെ വൃക്ഷത്തൈകൾ. ചെറിയ അടുക്കളയും മുറിയും മാത്രമുള്ള മുകൾ നിലയിലെ ബാക്കി ഭാഗവും മരങ്ങൾ തന്നെ. വീടിനു പുറത്തെ 12 അടിയിലേറെ വീതിയുള്ള നടപ്പുവഴിയും കൃഷിയിടം. ശാഖകൾ ഇടയ്ക്കിടെ വെട്ടിയൊതുക്കുന്നതിനാൽ അയൽക്കാർക്കും പരാതിയില്ല.പ്ലാസ്റ്റിക് ഡ്രമ്മിൽ നാടൻ ചാമ്പയും മുന്തിരിയും ഓറഞ്ചും പരീക്ഷിച്ചായിരുന്നു തുടക്കം. അത് വിജയിക്കുകയും ചെയ്തു. തുടർന്ന് വിദേശത്തു നിന്നു പലതരം തൈകൾ വരുത്തി.
പെയിന്റിംഗ് കരാറുകാരനായിരുന്ന ഷിബു, ഇപ്പോൾ മറ്റുള്ളവർക്ക്
തോട്ടം തയ്യാറാക്കി നൽകുന്ന തിരക്കിലാണ്. കൊച്ചിയിലെ ഫ്‌ളാറ്റുകളിലും സ്ഥലം കുറവുള്ള വീടുകളിലുമാണ് ഇവ ഇടംപിടിക്കുന്നത്. വീട്ടുകാരുമായി ചർച്ച ചെയ്ത് ഇനം തീരുമാനിച്ച് നട്ടു കൈമാറും. തുടർ പരിചരണത്തിനും തയ്യാർ.
കൃഷിരീതി
വിളകൾ
നാടൻ
വിദേശി
സെന്റിന് 40,000 രൂപ
ഒരു സെന്റിൽ തോട്ടമൊരുക്കാൻ 40,000 രൂപയാണ് നിരക്ക്. ഇനം, എണ്ണം, സ്ഥലം എന്നിവയനുസരിച്ച് തുക മാറും
``ഇതുവരെ നട്ട എല്ലാ വൃക്ഷത്തൈകളും വളർന്നു. കൃഷി ചെയ്യാനുള്ള മനസാണ് പ്രധാനം.''
-ഷിബു ഭരതൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |