തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഹൈസ്‌കൂളുകളുടെ അടിസ്ഥാന സൗകര്യമാണ് ഇവയ്ക്കായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക ഹയർസെക്കൻഡറി സ്‌കൂളുകളിലും ഇടുങ്ങിയ ക്ലാസ്‌മുറികളാണ്. ഒരു ക്ലാസിൽ 50 മുതൽ 65 വരെ കുട്ടികളാണ് തിങ്ങിഞെരുങ്ങി ഇരിക്കുന്നത്. ലാബ്, ലൈബ്രറി കെട്ടിടങ്ങൾ, ടോയ്ലെറ്റുകൾ എന്നിവയുടെ അഭാവം പരിഹരിക്കപ്പെടേണ്ടതുണ്ട്. 2013 -14 സാമ്പത്തിക വർഷം മുതലാണ് സർക്കാർ ഹയർസെക്കൻഡറി വിഭാഗത്തിന് ബഹുനില കെട്ടിടങ്ങൾ പണിയാൻ ബഡ്ജറ്റിൽ തുക വകയിരുത്തിത്തുടങ്ങിയത്. സി.കെ. ആശ, സി.സി. മുകുന്ദൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |