തൃശൂർ: നിരന്തരമായ ഉപയോഗത്തിലൂടെയാണ് ഭാഷ സ്വന്തമാകുന്നതും പ്രയോഗക്ഷമമാവുന്നതുമെന്ന് കവിയും ഗാന രചയിതാവുമായ അൻവർ അലി പറഞ്ഞു. കാർഷിക കോളേജ് ലൈബ്രറി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷ മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിലൂടെ രൂപപ്പെടുന്നതാണ്. അതുകൊണ്ട് ഭാഷയുടെ സ്വത്വത്തെകുറിച്ച് വേവലാതിപ്പെടേണ്ടതില്ല. വരേണ്യ ഭാഷകൊണ്ട് ആർക്കും പ്രയോജനമില്ല. നമ്മുടെ ഭാഷയിലേക്ക് ഉന്നതമായ വൈജ്ഞാനിക ശാസ്ത്ര വിഷയങ്ങൾ കൊണ്ടുവരാൻ മലയാള സർവകലാശാലയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരവിജയികൾക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിർവഹിച്ചു. കോളേജ് ഡീൻ ഡോ. മിനിരാജ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ഡോ.വി.എസ് സ്വപ്ന, ഡോ. സജി ഗോമസ്, ജോയ് പോൾ, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി അനുരഞ്ജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |