ജനീവ: ഒരിടവേളയ്ക്ക് ശേഷം ആഗോള തലത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. ലോകത്ത് എല്ലായിടത്തും കൊവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് അത് ആഗോള വ്യാപകമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.നിലവിൽ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരേയും വൈറസ് ബാധിക്കാം. നാം സ്വീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രതിരോധ മാർഗങ്ങളേയും വൈറസ് ബാധ മറികടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞാഴ്ചത്തെ ആഗോള കൊവിഡ് കേസുകളിൽ 49000 വരെ വർദ്ധനവാണുള്ളത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിൽ 45 ശതമാനം വരെ വർദ്ധനവാണ് രേഖരപ്പെടുത്തിയിരിക്കുന്നത്.
കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ രോഗം വീണ്ടും ശക്തി പ്രാപിക്കുന്നതായി ചൈനീസ് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം ആഗോളതലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. മരണസംഖ്യയിലെ പകുതിയിലധികവും യു.എസ്, ബ്രിട്ടൺ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. അമേരിക്കയിൽ മാത്രം ഏഴ് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിതീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം കാരണമാണ് ഏറ്റവും കൂടുതൽ പേർ മരിച്ചതെന്നാണ് റിപ്പോർട്ട്.
ലോകത്ത് പ്രതിദിനം 8,000ത്തോളം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മിനിട്ടിലും അഞ്ച് പേർ മരിക്കുന്നുവെന്നുമാണ് കണക്ക്. േ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |