തിരുവനന്തപുരം: മന്ത്രി വി.എൻ. വാസവന്റെ പ്രൈവറ്റ്സെക്രട്ടറി ജോർജ് മാത്യുവിനെ പാർട്ടി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗമെന്ന നിലയിൽ ജില്ലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടി നിർദ്ദേശിച്ചതിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ തള്ളണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലെ രണ്ട് അംഗങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. സഹകരണ മന്ത്രി വി.എൻ.വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തെ നിശ്ചയിച്ചിരുന്നത് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗമായ ജോർജ് മാത്യുവിനെയാണ്. പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങൾ നടന്നുവരുന്ന സമയത്ത് ഫലത്തിൽ 3 ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെ അഭാവമാണ് കൊല്ലം ജില്ലയിലുള്ളത്. ഈ വിഷയം പ്രത്യേകമായി പരിഗണിച്ചു കൊണ്ട് സഹകരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജോർജ് മാത്യു ജില്ലാ സെക്രട്ടറിയേറ്റംഗമെന്ന നിലയിൽ ജില്ലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് പാർട്ടി തീരുമാനിച്ചു. ഈ വിവരം പുറത്തുവന്നത് മുതൽ ചില മാദ്ധ്യമങ്ങൾ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചരണം നടത്തുകയാണെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |