ലണ്ടൻ : മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ബ്രിട്ടൻ - ഫ്രാൻസ് തർക്കം രൂക്ഷമാകുന്നു. സംഭവത്തിൽ ഫ്രാൻസ് ഇതുവരെ സ്വീകരിച്ച നടപടികളിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ബ്രെക്സിറ്റ് വ്യാപാര കരാറനുസരിച്ചുള്ള നിയമ നടപടി നേരിടേണ്ടിവരുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നല്കി.
തങ്ങളുടെ മത്സ്യത്തൊഴിലാളികൾക്ക് ബ്രിട്ടന്റെ സമുദ്രാതിർത്തിയിൽ മീൻ പിടിക്കുന്നതിന് ആവശ്യമായുള്ള ലൈസൻസ് ബ്രിട്ടൻ നല്കുന്നില്ലെന്നാണ് ഫ്രാൻസിന്റെ ആരോപണം. എന്നാൽ യു.കെയുടെ അധികാരപരിധിയിൽ വരുന്ന കടലിൽ മുമ്പ് മത്സ്യബന്ധനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്ന കപ്പലുകൾക്ക് മാത്രമാണ് ലൈസൻസ് നൽകുന്നതെന്ന് ബ്രിട്ടൻ അറിയിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ലെ ഹാവറിനടുത്തുള്ള ഫ്രഞ്ച് തീരത്ത് വെച്ച് 'കോർനെലിസ് ഗെർട്ട് ജാൻ' എന്ന ബ്രിട്ടീഷ് ഡ്രഡ്ജർ ഫ്രാൻസ് പിടിച്ചെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇതിനെ തുടർന്ന് ചർച്ചകൾ ആരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെട്ടാൽ ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ടുകൾ ഫ്രഞ്ച് തുറമുഖങ്ങളിൽ അടുക്കുന്നത് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ബ്രിട്ടീഷ് കപ്പലുകളിൽ കർശന ലൈസൻസ് പരിശോധനകൾ നടത്തുമെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്. ഇതാണ് ബ്രിട്ടനെ പ്രകോപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |