നടൻ ജോജു ജോർജിനെതിരെ കടുത്ത വിമർശനവുമായി പിസി ജോർജ് രംഗത്ത്. ഇന്നലെ കൊച്ചിയിൽ ഇന്ധനവിലയ‌്‌ക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ വിമർശിച്ച് ജോജു രംഗത്തു വന്നിരുന്നു. ഇതിനെ തുടർന്ന് വൻ സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും, നടന്റെ ആഢംബരകാർ കോൺഗ്രസ് പ്രവർത്തകർ തല്ലിതകർക്കുകയും ചെയ‌്തിരുന്നു. ജോജുവിന്റെ പ്രതിഷേധമാണ് പിസി ജോർജിനെ ചൊടിപ്പിച്ചത്. തന്റെ സമരമായിരുന്നെങ്കിൽ ജോജു ആശുപത്രിയിൽ കിടന്നേനെയെന്ന് പിസി പറഞ്ഞു.
'അയാൾക്കെന്തായിരുന്നു കാര്യം. അവന്റെ അപ്പനും അമ്മയ്‌ക്കും കൂടി വേണ്ടീട്ടല്ലേ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ സമരം ചെയ‌്തത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കാൻ ചെല്ലാൻ ഇയാളാരാ. കണ്ടാൽ കള്ളുകുടിയനെ പോലെയല്ലേ ഇരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അനൗൺസ് ചെയ്‌ത സമരമായിരുന്നു അത്. സിനിമാക്കാരനാണെങ്കിൽ എന്തും ചെയ്യാമെന്നാണോ? കോൺഗ്രസുകാരായതുകൊണ്ടാ ഈ ഷൈനിംഗ്. കമ്മ്യൂണിസ്‌റ്റുകാരായിരുന്നെങ്കിൽ അയാൾ ആശുപത്രിയിൽ കിടന്നേനെ'.
അതേസമയം, ജോജു ജോർജിന്റെ കാർ തല്ലിത്തകർത്തതിനും, റോഡ് ഉപരോധിച്ചതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കാർ തകർത്തവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. ആറ് ലക്ഷം രൂപയുടെ നഷ്‌ടമാണ് ജോജുവിന്റെ വാഹനത്തിനുണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |