കൊച്ചി: പോഷണത്തിന് ആയുർവേദം എന്ന സന്ദേശവുമായി ദേശീയ ആയുർവേദ ദിനം ആചരിച്ചു. ഒരാഴ്‌ച നീളുന്ന പരിപാടികൾക്കും തുടക്കമായി. കൊവിഡ് പ്രതിരോധത്തിന് സ്‌കൂൾ കുട്ടികൾക്കുള്ള കിരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു.
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ ഓൺലൈനിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സോണിയ ഇ.എ അദ്ധ്യക്ഷയായി. ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാറാണി, എൻ.എച്ച്.എം ഡി.പി.എം. ഡോ. സജിത് ജോൺ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ടിന്റു എലിസബത്ത്, മൂവാറ്റുപുഴ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷീല, പായിപ്ര മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ.ജിൻഷ ക്ലാസിന് നേതൃത്വം നൽകി.
കുട്ടികൾക്ക് കരുതലുമായി കിരണം
കൊവിഡ് പ്രതിരോധത്തിന് കേരള സർക്കാർ ആയുർവേദ പദ്ധതിയായ കിരണം ആരംഭിച്ചു. സർക്കാർ ആശുപത്രികൾ, ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിലെ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിയാണ് നടപ്പാക്കുക. ഓരോ കുട്ടികളുടെയും ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രത്യേക മരുന്നുകൾ നൽകാനാണ് നിർദ്ദേശം. യോഗയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ.സോണിയ, ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |