ഇന്നലെ ഒറ്റദിവസം ₹7,500 കോടിയുടെ വില്പന നടന്നു
കൊച്ചി: ദീപാവലിക്ക് മുന്നോടിയായുള്ള 'ധൻതേരസ്" ആഘോഷദിവസമായ ഇന്നലെ 7,500 കോടി രൂപയുടെ സ്വർണാഭരണ വില്പന നടന്നുവെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സി.എ.ഐ.ടി) ജുവലറി വിഭാഗമായ ഓൾ ഇന്ത്യ ജുവലേഴ്‌സ് ആൻഡ് ഗോൾഡ്സ്മിത്ത് ഫെഡറേഷൻ (എ.ഐ.ജെ.ജി.എഫ്) വ്യക്തമാക്കി. ഏകദേശം 15 ടണ്ണിന്റെ വില്പനയാണ് നടന്നത്.
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്ര മികച്ച വില്പന ധൻതേരസിൽ സ്വർണവിപണി കുറിക്കുന്നത്. കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്നുള്ള കരകയറ്റവുമായി ഇന്നലത്തെ വില്പനനേട്ടം. ദക്ഷിണേന്ത്യയിൽ 2,000 കോടി രൂപയുടെ വില്പനയുണ്ടായെന്നാണ് റിപ്പോർട്ട്. മഹാരാഷ്‌ട്രയിൽ 1,500 കോടി രൂപയുടെയും ഡൽഹിയിൽ 600 കോടി രൂപയുടെയും വില്പന നടന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് വില കൂടിയെങ്കിലും സ്വർണത്തിന് ഡിമാൻഡുണ്ടെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. പത്ത് ഗ്രാമിന് 38,923 രൂപയായിരുന്നു 2019ൽ. 2020 നവംബറിൽ 50,520 രൂപയെത്തി. ഇപ്പോൾ വില 49,300 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |