മലപ്പുറം : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർദ്ധനവ് ഹോട്ടൽ മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. സിലിണ്ടറിന് 266 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. കൊവിഡ് സാഹചര്യത്തിൽ നഷ്ടത്തിലായ ചെറുകിട ഹോട്ടൽ മേഖലയ്ക്ക് ഗ്യാസ് വില കൂടിയതോടെ വില വർദ്ധിപ്പിക്കാതിരിക്കാനാവില്ല. അടിയന്തരമായി കേന്ദ്ര സർക്കാർ പാചക വാതക വില വർദ്ധനവ് പിൻവലിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡന്റും സെക്രട്ടറിയും പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |