സന: യെമനിൽ ഹൂതി വിമതർ നടത്തിയ മിസൈലാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. മാരിബിലെ യെമനി പ്രവിശ്യയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.മാരിബിലെ അൽ ജുബ ജില്ലയിൽ സ്ഥിതിചെയ്യുന്ന പള്ളിക്കും ഇസ്ലാമിക വിദ്യാഭാസ സ്ഥാപനത്തിനും നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ ഇരിയാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അതേസമയം, ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ഷബ്വ, മാരിബ് പ്രവശ്യകളിലെ കൂടുതൽ പ്രദേശങ്ങൾ അടുത്തിടെ ഹൂതികൾ പിടിച്ചെടുത്തിരുന്നു. ഹൂതികൾക്കെതിരെ കഴിഞ്ഞ മാസം യെമൻ നടത്തിയ ആക്രമണത്തിൽ 38 വിമതർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ദക്ഷിണ യമനിലെഏദൻ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |