കൊച്ചി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ രംഗത്തുവന്ന നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്ത കേസിൽ രണ്ടാം പ്രതിയായ ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് പി.ജി. ജോസഫ് തൈക്കൂടത്തിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി. പൊലീസിന്റെ സംരക്ഷണത്തിൽ വന്ന കാർ തെരഞ്ഞുപിടിച്ച് ആക്രമിച്ചതാണെന്നും പ്രതിയുടെ നടപടി പെട്ടെന്നുള്ള പ്രകോപനമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. ഹർജിയിൽ കക്ഷിചേരാൻ ജോജു ജോർജ്ജ് അപേക്ഷ നൽകിയിരുന്നു.
നവംബർ ഒന്നിന് വൈറ്റില മേൽപ്പാലത്തിന് സമീപമാണ് സംഭവം. മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജർജസ്, അരുൺ വർഗ്ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |