# അധിക സംവിധാനം ഏർപ്പെടുത്തി
ആലപ്പുഴ: ലേണേഴ്സ് എടുത്തിട്ടും ഡ്രൈവിംഗ് പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് സന്തോഷ വാർത്ത, കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കി. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള ആർ.ടി.ഒ ഓഫീസുകളിൽ രണ്ട് അധിക ബാച്ചുകൾകൂടി ഉൾപ്പെടുത്തി പരീക്ഷ പൂർത്തീകരിക്കാനാണ് തീരുമാനം.
ഇതോടെ ദിവസേന 120 പേർക്കുകൂടി അധികമായി ഡ്രൈവിംഗ് പരീക്ഷയിൽ പങ്കെടുക്കാനാകും. മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് പോലുള്ള സേവനങ്ങൾക്ക് നിയോഗിച്ച വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പുറമേ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്ന് രണ്ടുപേരെ കൂടി നിയമിച്ചാണ് പരീക്ഷ നടത്തുക. ഇതോടെ നിലവിലുള്ളതിന്റെ ഇരട്ടിയോളം പേർക്ക് ദിവസേന ഡ്രൈവിംഗ് പരീക്ഷയിൽ പങ്കെടുക്കാം.
ഒരുദിവസം നാല് ബാച്ചുകൾ
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ഒരുദിവസം 60 പേരുടെ ഡ്രൈവിംഗ് പരീക്ഷയ്ക്കാണ് നേതൃത്വം നൽകാൻ കഴിയുക. രണ്ട് ബാച്ചിലായി 120 പേർക്കായിരുന്നു ദിവസേന പരീക്ഷ നടന്നിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് അപേക്ഷകൾ കുന്നുകൂടി. എൻഫോഴ്‌സ്‌മെന്റ് എം.വി.ഐമാർ കൂടി എത്തുന്നതോടെ 240 പേർക്ക് ഒരു ദിവസം പരീക്ഷയിൽ പങ്കെടുക്കാം. രാവിലെയും ഉച്ചക്കും ഓരോ ബാച്ചുകൂടി അധികമായി ഉൾപ്പെടുത്താനാണ് തീരുമാനം. രണ്ടുമാസം കൊണ്ട് പഴയ സ്ഥിതിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പരീക്ഷയിൽ പങ്കെടുക്കുന്നവർ
കൊവിഡ് സമയത്ത്: 60 പേർ
ഇളവിൽ: 240
''"
എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിൽ നിന്ന് എം.വി.ഐമാരുടെ ലഭ്യത അനുസരിച്ചാകും അധിക ബാച്ചുകൾ. വരും ആഴ്ചകളിൽ അപേക്ഷകർ ഈ സൗകര്യം പൂർണമായി വിനിയോഗിക്കണം.
മോട്ടോർ വാഹന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |