തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തിലെ എൻ.ഐ.എ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ രേഖകൾ ശരിയാക്കാത്തതിനാൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന് ജയിലിൽ നിന്നിറങ്ങാനായില്ല. ഇന്ന് പുറത്തിറങ്ങിയേക്കും. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും അടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്. കസ്റ്റംസ്, ഇ.ഡി, ക്രൈംബ്രാഞ്ച് കേസുകളിൽ നേരത്തേ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും മിക്കതിലും ജാമ്യ വ്യവസ്ഥ പ്രകാരമുള്ള ബോണ്ട് നൽകിയിരുന്നില്ല. എൻ.ഐ.എ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് എല്ലാ കേസുകളിലും ജാമ്യക്കാരെ ഹാജരാക്കാനുള്ള നടപടികൾ സ്വപ്നയുടെ അഭിഭാഷകർ തുടങ്ങിയത്. അമ്മയും അമ്മാവനുമാണ് സ്വപ്നയ്ക്ക് ജാമ്യം നിൽക്കുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |