നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിലുണ്ടായ വെടിവയ്പ്പിൽ മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു.ചൊവ്വാഴ്ച രാജ്യത്തിന്റെ തെക്കു പടിഞ്ഞാറൻ മേഖലയിൽ, മാലി അതിർത്തിക്കടുത്ത് വച്ചാണ് മേയർ ബാനിബംഗാവു നയിച്ച സംഘത്തിന് നേർക്ക് ആക്രമണം നടന്നത്.
ഐസിസ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരെ ഭീകരർ ഇക്കൊല്ലം വധിച്ചിരുന്നു. ആക്രമണത്തിൽനിന്ന് പതിനഞ്ചുപേർ രക്ഷപ്പെട്ടതായുംകൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും നൈജർ ആഭ്യന്തര മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |