കണ്ണൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജോസ് ജോർജ് ഐ.പി.എസ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .
ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷക്കാലം ദേശീയ - അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങളും, ബാഡ്മിന്റൺ ഗെയിമിന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ അവാർഡിനായി തിരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയായ എൻ.ബാലന്റെയും, എം.ലീലയുടെയും മകളായ അപർണ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ മാനേജരാണ്. ഭർത്താവ് സന്ദീപ് എം. എസ്. മകൻ ശ്രീയാൻ. ഡിസംബർ ആദ്യവാരം ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |