SignIn
Kerala Kaumudi Online
Saturday, 20 April 2024 7.06 AM IST

പതിനായിരത്തിലേയ്ക്ക് അടുത്ത് തെരുവുനായ ആക്രമണം,​ കടിയിൽ പുളഞ്ഞ് പാവം യാത്രക്കാർ

dog

കോട്ടയം : ജില്ലയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി)​ പദ്ധതി പാളിയതോടെ തെരുവുനായകളുടെ ആക്രമണവും വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും അധികംപേരെ തെരുവുനായ ആക്രമിച്ചത് ഈ വർഷമാണ്. കഴിഞ്ഞ വർഷം 9978 പേരെയാണ് തെരുവുനായ കടിച്ചതെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 9998 പേർക്ക് കടിയേറ്റു. കടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. ജില്ലയിലെ തെരുവുനായ നിയന്ത്രണം പാളിയെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കുന്നത്. ഒരു മാസം ശരാശരി ആയിരത്തോളം പേർക്ക് നായ്ക്കളുടെ കടികിട്ടുന്നുണ്ട്. പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ ആക്രമണത്തിന് ഇരയായി. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്, 1301. കുറവ് മേയിലും 605.

പദ്ധതി പരണത്ത്

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ജില്ലയിൽ പാളി. തദ്ദേശ സ്ഥാപനങ്ങളാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കേണ്ടതെങ്കിലും കുടുംബശ്രീക്കായിരുന്നു എ.ബി.സി പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതിനിടെ തുക കൈമാറ്റം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മാലിന്യ സംസ്‌കരണം ശരിയായി നടക്കാത്തതാണ് തെരുവു നായ നിയന്ത്രണം സാദ്ധ്യമാകാത്തതിന് പ്രധാന കാരണം. തെരുവിൽ വലിച്ചെറിയുന്ന ആഹാര സാധനങ്ങൾ ഭക്ഷിക്കാനാണ് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്.

കടിയേറ്റവർ

ജനുവരി : 1193

ഫെബ്രുവരി :1135

മാർച്ച് :1194

ഏപ്രിൽ : 825

മേയ് : 605

ജൂൺ : 874

ജൂലായ് : 979

ആഗസ്റ്റ് : 879

സെപ്തംബർ : 1013

ഒക്ടോബർ : 1301

2019 : 8458

 2020 : 9978

 2021 : 9998

തെരുവു നായ വന്ധ്യംകരണത്തിന് തുക വകയിരുത്തിയ പഞ്ചായത്തുകളിൽ താത്കാലികമായി നടത്തുന്നുണ്ട്. കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് കുടുംബശ്രീ ചെയ്തത്

കുടുംബശ്രീ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.