ചക്കരക്കല്ല്: കാഞ്ഞിരോട് നെഹർ കോളേജിൽ റാഗിംഗിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 20 സീനിയർ വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ ബി.എ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥി മയ്യിൽ ചെക്കിക്കുളം തരിയേരി സ്വദേശി സ്വദേശി അർഷാദിനെയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് അൻഷാദിനെ അവസാന വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്ന് സഹപാഠികൾ പറഞ്ഞു. മർദ്ദനമേറ്റ അൻഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു. ആദ്യം വാരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തിൽ 20 സീനിയർ വിദ്യാർത്ഥികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റും അറിയിച്ചു. വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാലയും അറിയിച്ചിട്ടുണ്ട്.
മർദ്ദനം പെൺകുട്ടികളോട് സംസാരിച്ചതിന്
പെൺകുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് അൻഷാദ് പറഞ്ഞു. തന്റെ മൊബൈൽ ഫോൺ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിച്ച ശേഷം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചു. ഇവർ വിട്ടയച്ച ശേഷം മറ്റരു സംഘം സീനിയർ വിദ്യാർത്ഥികൾ തിരിച്ചെത്തി ടോയ്‌ലറ്റിൽ കൊണ്ടുപോയി മർദ്ദിച്ചു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അൻഷാദ് പറഞ്ഞു. ടോയ്‌ലറ്റിന്റെ നിലത്തിട്ടും മർദ്ദിച്ചു. ഇതോടെ ബോധരഹിതനായി. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |