വാഷിംഗ്ടൺ: ബീജിംഗിൽ നടക്കാനിരിക്കുന്ന 2022 ശൈത്യകാല ഒളിമ്പിക്സിൽ വിദേശമാദ്ധ്യമ പ്രവർത്തകർക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക. ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവർത്തകർക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളേർപ്പെടുത്തരുതെന്ന് അമേരിക്ക ചൈനീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.ശൈത്യകാല ഒളിമ്പിക്സിന് വേദിയാകുന്ന ബീജിംഗ് എല്ലാ രാജ്യങ്ങളേയും നിയന്ത്രണങ്ങളില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. മാദ്ധ്യമങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഒളിമ്പിക്സിന്റെ സുതാര്യമായ നടത്തിപ്പിന് ഗുണകരമല്ലെന്ന് അമേരിക്കൻ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. മാദ്ധ്യമപ്രവർത്തകർക്ക് യാത്രചെയ്യുന്നതിനോ മറ്റുമുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണം.ഒളിമ്പിക്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചൈനയിലെ മാദ്ധ്യമങ്ങളെ കായികവകുപ്പ് ഒരു കാര്യവും അറിയിക്കുന്നില്ലെന്ന വ്യാപകമായ പരാതി ഉയരുന്നതിനിടെയാണ് അമേരിക്ക രംഗത്തെത്തിയത്. അതേ സമയം ഒളിമ്പിക്സിൽ അമേരിക്ക പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |