കൊല്ലം: കാപെക്‌സിലെ തോട്ടണ്ടി ഇടപാടിൽ അഴിമതി നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി, കേരളത്തിലെ കർഷകരുടെതാണെന്ന് വ്യാജരേഖ ചമച്ച് കോടികൾ തട്ടിയത് കണ്ടെത്തിയത് സർക്കാറിന്റെ ധനകാര്യ പരിശോധന വിഭാഗമാണ്. കശുഅണ്ടി വ്യവസായം രൂക്ഷമായ പ്രതിസന്ധി നേരിടുകയും തൊഴിലാളികൾ ഉപജീവനത്തിനായി ബുദ്ധിമുട്ടുകയും ചെയ്യുമ്പോഴും കാപെക്‌സിനെയും കാഷ്യൂ കോർപ്പറേഷനെയും ഇടതുസർക്കാർ അഴിമതിക്കാരുടെ താവളമാക്കി മാറ്റി. ഭരണത്തിലെ ഉന്നതർക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് സർക്കാർ നിലപാടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |