വാഷിംഗ്‌ടൺ : അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് പുറത്തിറക്കിയ ലോകനേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും ഒന്നാംസ്ഥാനത്ത്. ‘ഗ്ലോബൽ ലീഡർ അപ്രൂവൽ’ റേറ്റിംഗിൽ 70 ശതമാനം റേറ്റിംഗോടെയാണ് രണ്ടാം തവണയും നരേന്ദ്ര മോദി അംഗീകാരം നേടിയത്. .
മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ ( 66%) രണ്ടാംസ്ഥാനത്തും ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി (58%) മൂന്നാംസ്ഥാനത്തും എത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആറാം സ്ഥാനത്താണ്. 44ശതമാനം.
40 ശതമാനം റേറ്റിംഗ് നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പത്താം സ്ഥാനത്താണ്.
മറ്റ് ലോക നേതാക്കളിൽ, സ്ഥാനമൊഴിയുന്ന ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ (54%), ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ (47%) അംഗീകാരം നേടി, കാനഡയുടെ ജസ്റ്റിൻ ട്രൂഡോ 43 ശതമാനം അംഗീകാര റേറ്റിംഗുമായി ഏഴാം സ്ഥാനത്താണ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് 59 ശതമാനത്തിന്റെ വിസമ്മത റേറ്റിംഗ് ഉണ്ട്
ഈ വർഷമാദ്യം മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ പ്രധാനമന്ത്രി മോദിയെ ഏറ്റവും ജനകീയനായ ഭരണത്തലവനായി തിരഞ്ഞെടുത്തിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |