SignIn
Kerala Kaumudi Online
Saturday, 20 April 2024 8.56 AM IST

ചോളവും വന്നു, വഴിയോരത്ത്

cholam-1

കോട്ടയം: ചോളമായിട്ടെന്തിന് കുറയ്ക്കുന്നു! പരദേശികളായ ഒട്ടനവധി കായ്‌കനികൾക്കൊപ്പം കോട്ടയത്തിന്റെ പാതയോരങ്ങളിൽ ചോളവും വിൽപ്പനയ്ക്കായി നിരന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനിയാണ് ചോളം. സ്വീറ്റ്‌കോൺ, മസാല കോൺ തുടങ്ങി വിവിധ തരത്തിൽ ചോളവിഭവങ്ങൾ അവിടങ്ങളിൽ ലഭ്യമാണ്. പുഴുങ്ങിയത്. ചുട്ടെടുത്തത്, പൊള്ളിച്ചെടുത്തത് എന്നിങ്ങനെയും കിട്ടും. പച്ച ചോളം ഒന്നര കിലോയ്ക്ക് 100 രൂപയ്ക്കാണ് വഴിയോരത്ത് വിൽക്കുന്നത്. ഒരെണ്ണം 30 രൂപയ്ക്ക് കിട്ടും. തമിഴ്‌നാട്ടിലാണ് ചോളം കൂടുതലായി ഉദ്പാദിപ്പിക്കുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ

മഞ്ഞ നിറത്തിലുള്ള ചോളമാണ് പൊതുവെ കാണപ്പെടുന്നത്. നമുക്കത്ര പരിചയമില്ലെങ്കിലും ചുവപ്പ്, ഓറഞ്ച്, പർപ്പിൾ, നീല, വെള്ള, കറുപ്പ് നിറങ്ങളിലുമുണ്ട്. പോപ്പ്‌കോൺ അല്ലെങ്കിൽ സ്വീറ്റ് കോൺ ജനപ്രിയ ഭക്ഷണമാണ്. ടോർട്ടിലസ്, ടോർട്ടില്ല ചിപ്‌സുകൾ, പോളന്റ, കോൺമീൽ, കോൺഫ്‌ളവർ, കോൺ സിറപ്പ്, ചോള എണ്ണ എന്നിങ്ങനെ പല പല ചോള ഉദ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

ആരോഗ്യ ഗുണങ്ങൾ

 ശരീരത്തിന്റെ വിളർച്ച കുറയ്ക്കാൻ സഹായിക്കും
 ചുവന്ന രക്താണുക്കളുടെ ഉദ്പാദനം കൂട്ടും
 ശരീരത്തിലെ ഊർജ്ജം പുനഃസ്ഥാപിക്കുന്നു
 കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കും
 ഗർഭസ്ഥ ശിശുവിൽ ജനനവൈകല്യങ്ങൾ കുറയ്ക്കും.
 ചോള എണ്ണ ചർമ്മത്തെ മിനുസപ്പെടുത്തും

പ്രതികൂല കാലാവസ്ഥ വിപണിയെ ബാധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ നല്ല കച്ചവടമുണ്ടായിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും വരവ് ചോളമാണ് കൂടുതലും. വരും ദിവസങ്ങളിൽ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്.

- അനിൽകുമാർ , വിൽപ്പനക്കാരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHOLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.