ന്യൂഡൽഹി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ എലൈറ്റ് ഗ്രൂപ്പ് ഡിയിൽ കേരളം അസമിനെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത അസമിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ കേരളം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തി (122/2). അർദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന രോഹൻ എസ്. കുന്നുമ്മലാണ് (53 പന്തിൽ 56, 4 ഫോർ1സിക്സ്) ചേസിംഗിൽ കേരളത്തിന്റെ മുന്നണിപ്പോരാളിയായത്. സച്ചിൻ ബേബി 21റൺസുമായി പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 4 ഓവറിൽ 21 റൺസ് നൽകി മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയും 4 ഓവറിൽ 12 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുമാണ് അസമിന്റെ റണ്ണൊഴുക്ക് തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |