SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.10 AM IST

മോൻസണിന്റെ തോഴൻ ഐ.ജി ലക്ഷ്‌മണിനെ സസ്പെൻഡ് ചെയ്യും

ig-lekshman

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് എല്ലാ ഒത്താശയും ചെയ്ത ട്രാഫിക് ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തേക്കും. മോൻസണിനെ ഐ.ജി വഴിവിട്ട് സഹായിച്ചതിന്റെ രേഖകൾ സഹിതം ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടിയെടുക്കാൻ ഡി.ജി.പി അനിൽകാന്ത് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്.

മോൻസണിനെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസണിന്റെ ഇഷ്ടക്കാരനായ ചേർത്തല സി.ഐ ശ്രീകുമാറിന് കൈമാറാൻ വഴിവിട്ട് ഇടപെട്ട ലക്ഷ്മണിന് എ.ഡി.ജി.പി മനോജ് എബ്രഹാം മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു. മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ലക്ഷ്മൺ. ഹൈദരാബാദിൽ നിന്ന് കോടിക്കണക്കിന് രൂപ ഡൽഹിയിലെത്തിക്കാനും കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മോൻസണിനെതിരെ പരാതി നൽകുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോൺ വിളി രേഖകൾ കൈമാറിയതിലും ഐ.ജിക്ക് പങ്കുണ്ടെന്നാണ് സൂചന. ജീവനക്കാരെ സൂക്ഷിക്കണമെന്ന് ഐ.ജി മോൻസണിന് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ പുറത്തായിരുന്നു. ഐ.ജിക്ക് മോൺസണുമായുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ, പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ യോഗത്തിൽ ലക്ഷ്മണിനെ ഒഴിവാക്കിയിരുന്നു.

നടപടി അഡി.ഡി.ജി.പിയാവാനിരിക്കെ

മുതിർന്ന ഐ.ജിയായ ലക്ഷ്മണിന് ജനുവരിയിൽ അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി. മറ്റ് സാമ്പത്തിക തട്ടിപ്പുകാരുമായും ലക്ഷ്മണിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പേട്ട സ്റ്റേഷനിൽ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കായി ലക്ഷ്മൺ പലവട്ടം ഇടപെട്ടതായി സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും നടപടിയുണ്ടായില്ല.

മോൻസണിന് പൊലീസ് ക്ലബിൽ ആതിഥ്യം

മോൻസണി പേരൂർക്കട പൊലീസ് ക്ലബിൽ രണ്ടുവട്ടം ലക്ഷ്മൺ ആതിഥ്യമരുളിയെന്ന് കണ്ടെത്തിയിട്ടുണ്ട്. താൻ പൊലീസ് ക്ലബിൽ താമസിക്കുന്നതിന്റെ ചിത്രങ്ങൾ മോൻസൺ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പൊലീസ് ക്ലബിൽ മോൻസണിനെ സന്ദർശിച്ചവരെക്കുറിച്ചും ഇവിടെ വച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.