തൃശൂർ: പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന സി.എം. മുരളീധരനെ രണ്ടംഗസംഘം ആക്രമിച്ചു. ചൊവ്വാഴ്ച പകൽ കെ.എഫ്.ആർ.ഐയുടെ ക്വാർട്ടേഴ്‌സിൽ അതിക്രമിച്ചുകയറിയാണ് ആയുധധാരികളായ രണ്ടുപേർ ശാസ്ത്രജ്ഞനെ ആക്രമിച്ചത്. കൈയ്ക്ക് ഒടിവും ദേഹമാസകലം പരിക്കുമേറ്റ മുരളീധരനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദക്ഷിണ ആഫ്രിക്കയിൽ ശാസ്ത്രസെമിനാറിൽ പങ്കെടുത്ത് രാവിലെയാണ് മുരളീധരൻ പീച്ചിയിലെ ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയത്. 11 മണിയോടെ വീട്ടിലെത്തിയ സംഘം കല്ലും വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ച മുരളീധരൻ പീച്ചിയിലെ സ്വന്തം വസതിയിലേക്ക് മാറാനിരിക്കെയാണ് ആക്രമണം. പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |