തൃശൂർ: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. ആലുവ സ്വദേശി സെയ്ത് മുഹമ്മദ് (32), നാട്ടിക അമ്പലത്ത് വീട്ടിൽ സിനാദ് (25), പറവൂർ ആലങ്ങാട് മനക്കപ്പടി ആഷിക് (25), വാടാനപ്പിള്ളി നാലകത്ത് വീട്ടിൽ റഫീക് (25) എന്നിവരാണ് പിടിയിലായത്. എറണാകുളം, പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാത ശ്രമം, ആയുധങ്ങൾ കൈവശം വയ്ക്കൽ, സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെയാണ് തൃശൂർ സിറ്റി പൊലീസ് സാഹസികമായി പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ തൃശൂർ നഗരത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നഗരത്തിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പൊലീസ് പിടിക്കപ്പെടുമെന്നായപ്പോൾ വാഹനത്തിൽ നിന്നും ഒരാൾ ഇറങ്ങിയോടുകയും സാഹസികമായി അയാളെ കീഴ്പ്പെടുത്തുകയും ആയിരുന്നു. പരിശോധനയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന റാംബോ കത്തികൾ കണ്ടെടുത്തു. പ്രതികളെ പിന്നീട് പറവൂർ പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |