SignIn
Kerala Kaumudi Online
Friday, 19 April 2024 2.53 PM IST

'വാഗൺ ട്രാജഡി'ക്ക് വഴിയൊരുക്കുമോ റെയിൽവേ!

t

യാത്രക്കാരെ ശ്വാസംമുട്ടിച്ച് റെയിൽവേ പരിഷ്കാരങ്ങൾ

കൊല്ലം: ബോഗികളുടെ എണ്ണം വെട്ടിക്കുറച്ച് യാത്രാദുരിതം ഇരട്ടിയാക്കി... സ്പെഷ്യലെന്നും റിസർവ്ഡ് എന്നും പറഞ്ഞ് ടിക്കറ്റ് നിരക്ക് തോന്നുംപടിയാക്കി... സീസൺ ടിക്കറ്റുകൾ അനുവദിച്ചിട്ടുള്ള ട്രെയിനുകൾ നാമമാത്രമാക്കി... കൊവിഡിനു ശേഷം ട്രാക്കുകൾ വീണ്ടും സജീവമായിത്തുടങ്ങിയതിന്റെ ആശ്വാസത്തിൽ റെയിൽവേ സ്റ്റേഷനുകളിലെത്തുന്നവരെ എങ്ങനെയൊക്കെ വലയ്ക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് റെയിൽവേ അധികൃതർ!

കൊല്ലം- പുനലൂർ, പുനലൂർ- ഗുരുവായൂർ, കൊല്ലം - തിരുവനന്തപുരം പാസഞ്ചർ ട്രെയിനുകളിലും മെമുവിലും സീസൺ ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമുണ്ടായിരുന്ന മെമു ട്രെയിനുകളിൽ രണ്ടെണ്ണമേ ഓടിത്തിടങ്ങിയിട്ടുള്ള. പതിവ് യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന ശബരി, പരശുറാം, ഐലൻഡ്, ഏറനാട്, മലബാർ, ചെന്നൈ മെയിൽ, മാവേലി, പാലരുവി, ചെന്നൈ - കൊല്ലം തുടങ്ങിയ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നു മാത്രമല്ല, സ്പെഷ്യൽ ട്രെയിനുകളാക്കുകയും ചെയ്തു. ജയന്തിജനതയും ഓടിത്തുടങ്ങിയിട്ടില്ല.

പിഴ 'അഡ്വാൻസ്'

വേണാട്, വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകളുടെ എണ്ണം അഞ്ചിലൊതുങ്ങി. 13, 14 ബോഗികൾ വരെ ജനറലായിരുന്ന കാലത്തും ഈ ട്രെയിനുകളൽ കാലുകുത്താൻ ഇടമില്ലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറന്നതോടെ യാത്രക്കാരെ കൊണ്ട് ട്രെയിനുകൾ നിറഞ്ഞു. അതേ സമയം, റിസർവ്ഡ് കോച്ചുകൾ കാലിയായി കിടക്കുകയും ചെയ്യുന്നു.

ട്രെയിനുകളുടെയെല്ലാം നമ്പരിന്റെ ആദ്യ അക്കം മാറ്റി സ്പെഷ്യൽ എന്ന പേരിൽ സർവീസ് തുടങ്ങിയതോടെ യാത്രാനിരക്ക് മൂന്നിരട്ടിയായി.

റിസർവ്ഡ് ട്രെയിനുകളിൽ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ യഥാർത്ഥ നിരക്കിനൊപ്പം 250 രൂപകൂടി നൽകിയാൽ ടിക്കറ്റ് എഴുതി നൽകും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതിന്റെ പിഴ അഡ്വാൻസായി വാങ്ങുന്നു എന്നർത്ഥം!

സീസൺ വിഷയം

 തിരുവനന്തപുരം- എറണാകുളം റൂട്ടിൽ വേണാട്, വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകളിൽ മാത്രം സീസൺ ടിക്കറ്റ്

 കോട്ടയം റൂട്ടിൽ വേണാടിനും വഞ്ചിനാടിനു മാത്രം സീസൺ

 പരശുറാം എക്സ് പ്രസിൽ സീസൺ ടിക്കറ്റില്ല, ട്രെയിൻ 'സ്പെഷ്യൽ' ആക്കി

 കൊല്ലം ആലപ്പുഴ റൂട്ടിൽ സീസൺ ടിക്കറ്റുള്ള ഒരു ട്രെയിൻ പോലും രാവിലെ എറണാകുളത്തേക്കില്ല

റിസർവേഷൻ കോച്ചുകളിൽ മതിയായ സീറ്റ് അകലം പാലിക്കാൻ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താതിരുന്നതിനാൽ ഒരു ഭാഗത്ത് യാത്രക്കാർ തിങ്ങി ഇരിക്കുകയും മറുഭാഗം ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന അവസ്ഥയാണ്

ജെ. ലിയോൺസ്, ഫ്രണ്ട്സ് ഓൺ റെയിൽസ്

വഞ്ചിനാട്, ഇന്റർസിറ്റി, പുനലൂർ- തിരുവനന്തപുരം സ്പെഷ്യലിലെയും പതിവ് യാത്രക്കാരനാണ് ഞാൻ. തിങ്ങി നിറഞ്ഞാണ് യാത്ര. പുനലൂർ- കന്യാകുമാരി ട്രെയിൻ തിരുവനന്തപുരം - പുനലൂർ സ്പെഷ്യലായി ഓടിക്കുന്നു. ടിക്കറ്റ് നിരക്കും കൂടി

ബി. പ്രതീഷ്,വർക്കല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.