തിരുവനന്തപുരം: വെള്ളിത്തിരയിലൂടെ ജനമനസുകളിൽ പതിഞ്ഞ പ്രിയപ്പെട്ട ലൊക്കേഷനുകൾ ടൂറിസം സ്പോട്ടുകളാക്കുന്ന ടൂറിസം -സാംസ്കാരിക വകുപ്പുകളുടെ പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിർദ്ദേശം. സാംസ്കാരിക മന്ത്രി സജി ചെറിയാൽ വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും യോഗത്തിലാണ് പദ്ധതി ചർച്ചയായത്. സിനിമാ ടൂറിസത്തിന്റെ സാദ്ധ്യത വിശദമാക്കി ഈമാസം അവസാനം റിപ്പോർട്ട് സമർപ്പിക്കാനാണ് സെക്രട്ടറിമാർക്ക് മന്ത്രി നിർദ്ദേശം നൽകിയത്. ഇരു വകുപ്പുകളും ചേർന്ന് പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കാനാണ് തീരുമാനം.
സിനിമകളിൽ കണ്ട സ്ഥലങ്ങളിൽ ഒരുവട്ടമെങ്കിലുമെത്താൻ സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി. സിനിമാതാരങ്ങളെ ഉൾപ്പെടുത്തി പദ്ധതി മികവുറ്റതാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തും. കിരീടം സിനിമയിലൂടെ പ്രശസ്തമായ കല്ലിയൂരിലെ കന്നുകാലിച്ചാലിന് കുറുകെയുള്ള കിരീടംപാലം, ധ്രുവം, അപ്പു, മനസിനക്കരെ എന്നിവയിൽ നിറഞ്ഞുനിന്ന വെള്ളായണിക്കായലുമെല്ലാം പദ്ധതികളിൽ ഇടംനേടും. കായൽസൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ദേശാടനപ്പക്ഷികളെ കാണാനും ബോട്ടിംഗിനും കായൽവിഭവങ്ങൾ രുചിക്കാനുമുള്ള അവസരവുമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |