വിളപ്പിൽശാല: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ കെ വിഷ്ണു(30)വാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഒളിവിലായിരുന്നു. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ കെ ശിവപ്രസാദ്(35) ആണ് ആത്മഹത്യ ചെയ്തത്.
2019 സെപ്തംബർ എട്ടിനായിരുന്നു ഡ്രൈവറായ ശിവപ്രസാദിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ഭാര്യ അഖില ഒരു ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്നു.അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി യുവതി അടുപ്പത്തിലായിരുന്നു.
വിഷ്ണു തന്റെ ബന്ധുവാണെന്നായിരുന്നു അഖില ഭർത്താവിനോട് പറഞ്ഞിരുന്നത്. വിഷ്ണുവും അഖിലയും തമ്മിലുള്ള അശ്ലീല വീഡിയ കാണാനിടയായതാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് ചുമരിൽ എഴുതിവച്ചശേഷമായിരുന്നു ശിവപ്രസാദ് ജീവനൊടുക്കിയത്.
അഖിലയും രണ്ട് മക്കളും ഇപ്പോൾ വിഷ്ണുവിനൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാൾ ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഖിലയാണ് കേസിലെ ഒന്നാം പ്രതി. യുവതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |