കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കും, എ ഡി ജി പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം.മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോൻസണിന്റെ വീട്ടിൽ പോയതെന്ന് ഹൈക്കോടതി ചോദിച്ചു.
മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകിയെന്ന വാദം തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു. പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോൻസണിന്റെ വീട്ടിൽ പോകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മോൻസണിനെക്കുറിച്ച് ആർക്കാണ് സംശയം തോന്നിയത്. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. പുരാവസ്തു രജിസ്‌ട്രേഷൻ ഉണ്ടോ എന്നതാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആദ്യം അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു.
സോഴ്‌സ് റിപ്പോർട്ട് അനുസരിച്ചാണ് ഇന്റലിജൻസ് അന്വേഷണം നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആരാണ് സോഴ്‌സ് എന്ന് വ്യക്തമാക്കണമെന്നും, ചോദ്യം ഉന്നയിക്കുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |