SignIn
Kerala Kaumudi Online
Thursday, 25 April 2024 2.17 AM IST

ആർത്തലച്ച് ഉരുൾ, നാട് നടുങ്ങി!

nn

എരുമേലി: പുലർച്ചേയുണ്ടായ ഉരുൾപൊട്ടലിൽ നടുങ്ങി നിൽക്കുകയാണ് കണമലയും പമ്പാവാലിയും . ഓർമയിലാദ്യമാണ് ഈ മേഖലയിൽ ഉരുൾപൊട്ടുന്നത്. വീടുകളും കൃഷിയിടവും ഉരുളെടുത്തപ്പോൾ ഭാഗ്യംകൊണ്ട് മാത്രമാണ് മനുഷ്യ ജീവന് ഒന്നും സംഭവിക്കാതിരുന്നത്.

രാത്രി ശക്തമായ മഴയുണ്ടായിരുന്നെങ്കിലും പുലർച്ചെയോടെ ഉരുൾപൊട്ടുമെന്ന് ആരും കരുതിയില്ല. രണ്ട് വീടുകൾ പൂർണമായും തകർന്നു.

പുലർച്ചെ രണ്ടോടെയാണ് കണമല കീരിത്തോട് വനമേഖലയിൽ മൂന്നിടങ്ങിലായി പൊട്ടിയ ഉരുൾ താഴേയ്ക്ക് പതിച്ചത്. എരുമേലി പഞ്ചായത്തിലെ കണമല, എടകടത്തി വാർഡുകളിൽ വ്യാപക നാശമാണുണ്ടായത്.

താന്നിപ്ലാക്കൽ ജോബിൻ, പനംതോട്ടം ജോസ് എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. ചെളിയും കല്ലും വന്നടിഞ്ഞതോടെ വീടുകൾ വാസയോഗ്യമല്ലാതായി. വൃദ്ധരായ ജോസും ഭാര്യ ഡെയ്‌സിയും സുരക്ഷിതമായ ഒരു മുറിയിൽ അഭയം തേടി. മണിക്കൂറുകൾ കഴിഞ്ഞ് നാട്ടുകാർ എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. മലവെള്ളപ്പാച്ചിലിൽ മൂക്കൻപെട്ടി അരുവിക്കൽ തോടിന് സമീപമുള്ള തടത്തേൽ ജോസിന്റെ വീടിന് നാശനഷ്ടമുണ്ടായി. ചരുവിൽ തോമസിന്റെ ഓട്ടോറിക്ഷ ഒലിച്ചു പോയി. അയൽവാസിയുടെ വീട്ടുമുറ്റത്ത് ഇട്ടിരുന്ന ഓട്ടോറിക്ഷ അൻപത് മീറ്റർ ദൂരം ഒഴുകി താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു . ഇടത്തിനാട്ട് കറിയാച്ചന്റെ ബൈക്ക് മണ്ണിൽ പൂണ്ട് ഉപയോഗ ശൂന്യമായി.

 ഗതാഗതം നിലച്ചു,​ കൃഷി നശിച്ചു

എരുത്വാപ്പുഴ -കീരിത്തോട്​ റോഡും ബൈപ്പാസ് റോഡും ഉരുളെടുത്തു. തീർത്ഥാടകർ ഏറ്റവും അധികം ആശ്രയിക്കുന്ന ബൈപ്പാസ് റോഡ് ഉരുൾപൊട്ടലിൽ നശിച്ചത് ശബരിമല യാത്രയേയും ബാധിക്കും. റോഡുകളുടെ ഒരു ഭാഗം സംരക്ഷണ ഭിത്തി ഉൾപ്പെടെ തകർന്നതിനാൽ ഇതുവഴി ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡിൽ വ്യാപകമായി ചെളി അടിഞ്ഞു കൂടിയിരിക്കുന്നത് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്.

കണമല -കോരുത്തോട് റോഡിൽ മൂക്കൻപെട്ടി ചെറിയപാലത്തിന്റെ സംരക്ഷണഭിത്തിയും തകർന്ന് പാലം അപകടാവസ്ഥയിലാണ്. ഇടകടത്തി, എരുത്വാപ്പുഴ മേഖലയിലും മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കീരിത്തോട്, ഇടകടത്തി എന്നിവിടങ്ങളിലായി നിരവധി പേരുടെ കൃഷിയിടങ്ങളും നശിച്ചു.

 തകർന്ന വീടുകൾ: പൂർണം-2, ഭാഗീകം- 22

 14 കുടുംബങ്ങളിലായി 48 പേർ ക്യാമ്പിൽ

'' ഇവിടെ ആദ്യമായാണ് ഉരുൾപൊട്ടലെങ്കിലും കഴിഞ്ഞ ദിവസം സമീപ പ്രദേശമായ എയ്ഞ്ചൽ വാലിയിൽ ഉരുൾപ്പൊട്ടിയപ്പോൾ മുതൽ ഇവിടെയുള്ളവർക്കും ആശങ്കയുണ്ടായിരുന്നു. രാത്രി മുതൽ കനത്ത മഴ ആരംഭിച്ചതിനാൽ ആളുകൾ ശ്രദ്ധിച്ചിരുന്നു. എല്ലാവരും ഉറങ്ങാതിരിക്കുകയായിരുന്നു''

- മറിയാമ്മ ജോസഫ് ,​ വാർഡ് മെമ്പർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, URUL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.