SignIn
Kerala Kaumudi Online
Thursday, 25 April 2024 7.19 AM IST

പ്രളയം: മുന്നൊരുക്കത്തിൽ വീഴ്ചയെന്ന് സി.എ.ജി റിപ്പോർട്ട്

flood

തിരുവനന്തപുരം: പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണത്തിലും സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ടിൽ വിമർശനം. 2018ലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ടാണ് വിമർശനം. പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിൽ റൂൾ കർവ് ഉണ്ടായിരുന്നില്ല. 1983ൽ രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തിട്ടില്ല. ചെറുതോണി നദീതീരത്തെ കൈയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. പ്രളയ സമതലങ്ങൾ കണ്ടെത്തി വേർതിരിക്കാൻ നിയമ നിർമാണം നടത്തുകയോ സമതലങ്ങൾ കണ്ടെത്തുകയോ ചെയ്‌തില്ല. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ നാശനഷ്ടങ്ങൾ ലഘൂകരിക്കാമായിരുന്നു. 32 റെയിൻ ഗേജുകൾ ആവശ്യമായ പെരിയാർ നദീതടത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച ആറു റെയിൻ ഗേജുകൾ മാത്രമേ മഴ അളക്കുന്നതിന് ഉണ്ടായിരുന്നുള്ളൂ. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാന ജലനയം പുതുക്കിയില്ല. പ്രളയ നിയന്ത്രണത്തിനും നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിൽ ഇല്ലായിരുന്നു. വലിയ സ്‌കെയിലിലുള്ള 'ഫ്ളഡ് ഹസാർഡ് മാപ്പ്' കേരളത്തിലില്ല.

വിമർശനങ്ങൾ

 ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനൽ ആഴവും വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല.

സ്പിൽവേ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവേ ശേഷി കുറച്ചു. ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായി

 സംസ്ഥാനതല റിവർ മാനേജ്മെന്റ് അതോറിട്ടി രൂപീകൃതമായിട്ടില്ല. 44 പുഴകളിൽ 42 എണ്ണത്തിന്റെ മാസ്റ്റർ പ്ലാൻ ഇനിയും തയാറാക്കിയില്ല

 ജലവിഭവ വികസനത്തിനും പരിപാലത്തിനുള്ള സംസ്ഥാനതല മാസ്റ്റർ പ്ലാൻ തയ്യാറായില്ല

 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാൻ ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള ഡൈവേർഷൻ കനാൽ ഉറപ്പാക്കിയില്ല.

 അരുവിക്കര, മംഗലം , പേപ്പാറ റിസർവോയറുകളിൽ ഗണ്യമായ തോതിൽ എക്കൽ മണ്ണ് അടിഞ്ഞിരുന്നു

 2018 ലെ പ്രളയശേഷം 7124 നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ഏപ്രിൽ മാസം വരെ 18 ശതമാനം പോലും പൂർത്തിയാക്കിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.