തൃശൂർ: കേരളത്തിലെ ക്രമസമാധാന തകർച്ച സംസ്ഥാനത്തിന്റെ വികസന സാദ്ധ്യതകളെ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഐ.ടി സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഒരു കാരണവുമില്ലാതെ യുവാക്കൾ കൊല്ലപ്പെടുന്ന നാട്ടിൽ എന്ത് വികസനമാണുണ്ടാവുകയെന്നും മന്ത്രി ചോദിച്ചു. ചാവക്കാട് കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഐ.ടി മേഖലയിലും മറ്റ് തൊഴിൽ മേഖലകളിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. എന്നാൽ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളും അരക്ഷിതാവസ്ഥയുമാണ്. നിക്ഷേപങ്ങൾ വരാൻ ഇത് വലിയ തടസമാണ്. ലോകത്ത് ഇന്ന് ഏറ്റവുമധികം സാമ്പത്തിക വളർച്ച രേഖപ്പെടുത്തുന്ന രാജ്യം ഇന്ത്യയാണ്. ഐ.ടി മന്ത്രിയെന്ന നിലയിൽ കേരളത്തിനായി ഒട്ടേറെ പദ്ധതികളുമായാണ് വന്നത്. എന്നാൽ ഇവിടുത്തെ അന്തരീക്ഷം നിരാശാജനകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |