ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്റെ അനുയായികളെ ഉൾപ്പെടുത്തി ഉടൻ മന്ത്രിസഭാ പുനഃസംഘടന നടത്താൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് പ്രിയങ്ക ഗാന്ധി നിർദ്ദേശിച്ചു. രാഹുൽഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണിത്. സംസ്ഥാനത്തെ കോർപ്പറേഷനുകളിലും എത്രയും വേഗം നിയമനം നടത്തുവാനും പ്രിയങ്ക നിർദ്ദേശിച്ചു. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല.
കഴിഞ്ഞ വർഷം സച്ചിന്റെ അനുയായികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ചുള്ള തർക്കം രൂക്ഷമായപ്പോൾ പ്രിയങ്കഗാന്ധി പ്രശ്നത്തിൽ ഇടപെട്ടിരുന്നു. അന്ന് പ്രിയങ്ക മുന്നോട്ട വച്ച ഫോർമുല നടപ്പിലാക്കാൻ ഇരു വിഭാഗവും സമ്മതിച്ചു. എന്നാൽ ഗെലോട്ട് ഇത് നടപ്പിലാക്കാതെ വന്നതോടെയാണ് പ്രിയങ്ക ഇടപെട്ടത്.
2018ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിച്ചത് സച്ചിൻ പൈലറ്റിൻ്റെ നേതൃത്വത്തിൽ നടന്ന പ്രചാരണമായിരുന്നു. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പരക്കെ വിശ്വസിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സച്ചിനോട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. അന്ന് മുതൽ ഗെലോട്ടിന്റെയുിം സച്ചിൻ്റെയും നേതൃത്വത്തിൽ മന്ത്രിസഭയ്ക്കുള്ളിലും പുറത്തും പോര് നടക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |