SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.28 PM IST

റോഡ് വാണങ്ങനെ..., അട്ടപ്പാടിയിൽ ഗതാഗതത്തിന് തടസമായി കഴുതകളും നായ്ക്കളും

agali
അഗളി എസ്.ബി.ഐ ജംഗ്ഷനു സമീപത്തായി മുൻകാലുകൾ ബന്ധിച്ച് നടുറോട്ടിൽ നിൽക്കുന്ന കഴുതകൾ.

അഗളി: ഗൂളിക്കാവ്, അഗളി കേന്ദ്രങ്ങൾ ഉൾപ്പടെ അട്ടപ്പാടിയിലേക്കുള്ള കവാട കേന്ദ്രമായ മുക്കാലി മുതൽ സംസ്ഥാന അതിർത്തി പങ്കിടുന്ന ആനക്കട്ടി വരെയുള്ള പത്തോളം കവലകളും റോഡുകളും കൈയ്യടക്കി തെരുവുനായ്ക്കളും കഴുതകളും. ഇവ ഗതാഗത തടസം സൃഷ്ടിക്കുന്നതിനാൽ വാഹനയാത്രക്കാർക്കാണ് ഏറെ ദുരിതം. പട്ടികളുടെ പ്രജനനം നിയന്ത്രിക്കാനോ സംരക്ഷിച്ച് പോറ്റുന്നതിനോ തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രദ്ധ നൽകുന്നില്ലെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു.


അഗളി, കോട്ടത്തറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പതിനഞ്ചും ഇരുപതും കൂട്ടങ്ങളായി കഴുതകളെ വ്യക്തികൾ വളർത്തുന്നത്. പുഴയിൽ നിന്ന് മണൽ വാരാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണൽ കടത്തിയതിന് ശേഷം ഇവയെ അലക്ഷ്യമായി പൊതുനിരത്തിൽ വിടും. കഴുതകൾ പൊതുനിരത്തിലൂടെ അതിവേഗം ഓടുമ്പോൾ കുട്ടികളെയും പ്രായമായവരെയും തട്ടി തെറിപ്പിക്കുകയും വാഹനങ്ങളിലിടിച്ച് പരിക്ക് പറ്റുകയും ചെയ്യുന്നുണ്ട്.

മണൽക്കടത്ത് പിന്നീട് ക്രൂരത
കഴുതകളെ മുൻകാലുകൾ ബന്ധിച്ച് നിരത്തിലിറക്കി വിടുന്നതും ഇവിടെ കാണാം. ഉടമസ്ഥർ ഇവയുടെ സംരക്ഷണത്തിനോ അവയക്ക് ഉണ്ടാവുന്ന വൃണങ്ങൾ പരിചരിക്കാനോ തയ്യാറാകുന്നില്ലെന്നും അനധികൃത മണൽ കടത്തലിൽ നിന്നുള്ള പണം മാത്രമാണ് ലക്ഷ്യമെന്നും നാട്ടുകാർ പറയുന്നു. ഇവർക്കെതിരെ മൃഗപരിപാലന നിയമപ്രകാരം കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.