SignIn
Kerala Kaumudi Online
Friday, 19 April 2024 10.01 AM IST

വിരാടിന്റെ വാഴ്ചയ്ക്ക് വിരാമം; ഇനി രോഹിതിന്റെ ഓപ്പണിംഗ് ,ദ്രാവിഡിന്റെ കോച്ചിംഗ്

india-cricket

ഇന്ത്യൻ ക്രിക്കറ്റ് ടീം പുത്തൻ ക്യാപ്ടനും കോച്ചിനുമൊപ്പം പിച്ചവയ്ക്കാനൊരുങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി പുതിയ കാലമാണ്. തത്കാലം ട്വന്റി-20യിലാണെങ്കിലും പുതിയ നായകനായി രോഹിത് ശർമ്മ, കോച്ചായി രാഹുൽ ദ്രാവിഡ്. വിരാട് കൊഹ്‌ലിയുടെ വാഴ്ചയ്ക്ക് വിരാമമിട്ടാണ് രോഹിതിന്റെ സ്ഥാനാരോഹണം. ചെറു ഫോർമാറ്റിൽ ഉപനായകനായി കെ.എൽ രാഹുലുമെത്തുന്നുണ്ട്. അതിനാെപ്പം പുതിയ താരങ്ങളെക്കൂടിച്ചേർത്ത് ടീമിന്റെ മുഖംതന്നെ മാറ്റാനൊരുങ്ങുകയാണ് ദ്രാവിഡ്. ഐ.പി.എല്ലിൽ മികവുകാട്ടിയ വെങ്കിടേഷ് അയ്യർ, റിതുരാജ് ഗെയ്ക്ക്‌വാദ്,ആവേഷ് ഖാൻ,ഹർഷൽ പട്ടേൽ എന്നിവരൊക്കെ ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിലുണ്ടാകും. മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കാത്തതിൽ മാത്രമാണ് ആരാധകർക്ക് നിരാശ.

സ്ഥിരം സാന്നിധ്യമായിരുന്ന ഹാർദിക്ക് പാണ്ഡ്യയെ തഴഞ്ഞും പുതുമുഖങ്ങൾക്ക് അവസരം നൽകിയുമാണ് ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുൽ ദ്രാവിഡ് – രോഹിത് ശർമ കൂട്ടുകെട്ടിനു കീഴിൽ ശക്തമായ തിരിച്ചുവരവു ലക്ഷ്യമിടുന്ന ടീം ഇന്ത്യ, അതിനായി വലിയ തോതിലുള്ള അഴിച്ചുപണികളും നടത്തി. ആൾറൗണ്ടറെന്ന നിലയിൽ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഹാർദിക് പാണ്ഡ്യയെ, സ്പെഷലിസ്റ്റ് ബാറ്ററെന്ന നിലയിൽ കളിപ്പിക്കുന്നതിൽ സെലക്ടർമാർക്കുള്ള വിമുഖതയാണ് താരത്തെ പുറത്തിരുത്താൻ കാരണമെന്നാണ് വിവരം. പരിക്കിന്റെ പ്രശ്നമുള്ളതിനാൽ ദീർഘകാലമായി ഹാർദിക് ബൗൾ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് താരം ടീമിനു പുറത്തായത്.

ഐ.പി.എല്ലിൽ തിളങ്ങിയ വെങ്കടേഷ് അയ്യർ ടീമിലെത്തിയതും പാണ്ഡ്യയുടെ അഭാവത്തിലാണ്. ഭേദപ്പെട്ട രീതിയിൽ ബൗൾ ചെയ്യുന്ന അയ്യർ, മികച്ച ബാറ്റ്സ്മാനും കൂടിയാണ്. ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ടീമിൽ ഓപ്പണർമാരുടെ ആധിക്യമുള്ളതിനാൽ മധ്യനിരയിലാകും വെങ്കടേഷിന്റെ സ്ഥാനം. ഐപിഎല്ലിൽ 10 ഇന്നിംഗ്സുകളിൽനിന്നായി 41.11 ശരാശരിയിലും 128.47 സ്ട്രൈക്ക് റേറ്റിലുമായി 370 റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്. നാല് ഇന്നിങ്സുകളിൽ 8.11 ഇക്കോണമിയിൽ മൂന്നു വിക്കറ്റുകളും നേടി.

വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ട്വന്റി20 ലോകകപ്പ് ടീമിലെടുത്ത വരുൺ ചക്രവർത്തിയെ ഒഴിവാക്കിയിട്ടുണ്ട്. രാഹുൽ ചാഹറിനെ ഇന്ത്യ എ ടീമിലേക്ക് തരംതാഴ്ത്തി . ഇതോടെ, യുസ്‌വേന്ദ്ര ചഹലിന്റെ തിരിച്ചുവരവിനും വഴിതെളിഞ്ഞു.

ശാർദൂൽ താക്കൂറാണ് ടീമിൽ ഇടം നഷ്ടമായ മറ്റൊരു പ്രധാന താരം. അതേസമയം, ആദ്യ റിസർവ് ടീമിൽ അംഗമായിരുന്ന ഠാക്കൂറിനായി പ്രധാന ടീമിൽനിന്ന് റിസർവ് ടീമിലേക്കു മാറേണ്ടി വന്ന അക്ഷർ പട്ടേൽ തിരിച്ചെത്തി. ഭുവനേശ്വർ കുമാറിന് ഒരു അവസരം കൂടി നൽകിയ സിലക്ടർമാർ, ഹർഷൽ പട്ടേലിന്റെ ഐ.പി.എൽ പ്രകടനം പരിഗണിച്ചാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.