SignIn
Kerala Kaumudi Online
Thursday, 25 April 2024 8.44 PM IST

മരണാനന്തര വിരുന്നൊരുക്കിയിട്ട് 21 വർഷം,​ വേറിട്ട വഴിയിൽ ഇമ്മാനുവൽ കട്ടികാട്

imma

ആലപ്പുഴ: ഇരുപത്തിയൊന്ന് വർഷം മുമ്പ് സ്വന്തം മരണാനന്തര വിരുന്നൊരുക്കി വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച മേസ്തിരിപ്പണിക്കാരൻ ഇമ്മാനുവൽ കട്ടികാടിന്റെ ജീവിത വഴികൾ ഇന്നും വ്യത്യസ്തമാണ്. വയസ് 69 ആയെങ്കിലും അതിനൊരു മാറ്റവും വന്നിട്ടില്ല.
മരണാനന്തര ചടങ്ങുകളോടെ മരിച്ചവരെ വിസ്മരിക്കുന്ന അനുഭവമാണ് മരണാന്തര സത്കാരം മുൻകൂട്ടി നടത്താൻ പൂങ്കാവ് കട്ടികാട് വീട്ടിൽ ഇമ്മാനുവലിനെ പ്രേരിപ്പിച്ചത്. 2000 ഫെബ്രുവരി 11നാണ് നാട്ടുകാരെ അടക്കം 350 പേരെ വിളിച്ചുകൂട്ടി സത്കാരം നടത്തിയത്. സഹോദരിയെയും ഭർത്താവിനെയും ഒഴികെ മറ്റ് ബന്ധുക്കളെ ഒഴിവാക്കി.

പങ്കെടുക്കാൻ താൽപര്യമുള്ളവർക്കാണ് ക്ഷണപത്രം നൽകിയത്. സ്വന്തമായി ശവപ്പെട്ടി നിർമ്മിച്ച് മണിക്കൂറുകളോളം അതിൽ കിടന്നു. ഇഷ്ടമില്ലാത്ത ആഹാരം എടുക്കരുതെന്ന മുന്നറിയിപ്പോടെ എത്തപ്പഴം, മുട്ട പുഴുങ്ങിയത്, ബ്രഡ്- ജാം, ബദാം, പായസം, ചായ എന്നിവയാണ് നൽകിയത്. ഇതിന്റെ ഫോട്ടോ ഉൾപ്പെടുത്തിയ ചെറുപുസ്തകം ഓരോ വർഷവും മുടക്കമില്ലാതെ പുനഃപ്രസിദ്ധീകരിക്കുന്നുണ്ട്.

ഓരോ വർഷവും മരണാന്തര ചടങ്ങ് വാർഷികം ഇംഗ്ലീഷ് അക്ഷരമാലയിൽ തലക്കെട്ടായി നൽകും. 2020 ഫെബ്രുവരിയിലാണ് അവസാനം പുസത്കം ഇറക്കിയത്. ഇത്തവണ കൊവിഡ് ചതിച്ചു. T + A = ...ാം വാർഷികം? എന്നാണ് ശീർഷകം. വർഷം അക്ഷരമാല ക്രമത്തിൽ വായനക്കാരൻ കണക്കുകൂട്ടണം. ബൈബിൾ വചനങ്ങളും സ്വന്തം അനുഭവങ്ങളുമാണ് 14 പേജുകളിലുള്ളത്. താൻ മരിക്കുമ്പോൾ വരാൻ പാടില്ലാത്തവരുടെ ലിസ്റ്റും അവസാന പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

യൂണിഫോം മസ്റ്റ്

1. ശനി മുതൽ വ്യാഴം വരെ പച്ച ഷർട്ടും വെള്ള പാന്റും

2. വെള്ളിയാഴ്ച കറുപ്പ് ഷർട്ട്

3. ദാനം, നീതി, ഉപവാസം എന്നിവ പ്രതിനിധീകരിച്ച് മൂന്ന് വരകൾ ഷർട്ടിലുണ്ടാവും

4. ഷർട്ടിന്റെ പോക്കറ്റ് വലത് വശത്ത്

5. ഭക്ഷണ, ആഭരണ,​ സൗന്ദര്യ ഭ്രമമില്ലാത്ത പങ്കാളിയെ കിട്ടിയില്ല

6. താമസം ബന്ധുവീടിനോട് ചേർന്ന ഒറ്റ മുറിയിൽ

7. വൈദ്യുതി,​ കട്ടിൽ,​ മറ്റ് സൗകര്യങ്ങളോ മൊബൈൽ ഫോണോ ഇല്ല

സുധീരനെ വരുത്തിയ രാത്രി

വി.എം. സുധീരൻ ആലപ്പുഴയിൽ നിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലം. സുധീരനെ വീട്ടിലെത്തിക്കണമെന്ന് ഇമ്മാനുവൽ മനസിലുറപ്പിച്ചു. ഒരുദിവസം നേരം പുലർന്നപ്പോൾ നാട്ടുകാർ കണ്ടത് ''എന്റെ വോട്ട് വി.എം. സുധീരന് വേണ്ടെങ്കിൽ ബി.ജെ.പിക്ക്'' എന്ന ബാനറാണ്. കാര്യം അറിഞ്ഞ സുധീരൻ അന്ന് രാത്രിതന്നെ ഇമ്മാനുവലിനെ കാണാൻ വീട്ടിലെത്തി.

''

ദരിദ്രരെ സഹായിക്കുകയാണ് എന്റെ ലക്ഷ്യം. ഒരു മതവും അവകാശവാദം ഉന്നയിക്കാത്ത രൂപത്തെ ദൈവമായി കാണുന്നു.

ഇമ്മാനുവൽ കട്ടികാട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.